Education
കാസര്‍ഗോഡ്: കേരള കേന്ദ്രസര്‍വകലാശാലയില്‍ 2026-27 അധ്യയനവര്‍ഷത്തെ നാലു വര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് രജിസ്ട്രേഷന് ആരംഭിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയില്‍ (സിയുഇടി-യുജി) പങ്കെടുത്തവര്‍ക്ക് 17 വരെ സര്‍വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം.
ബിഎസ്സി (ഓണേഴ്സ്) ബയോളജി, ബികോം (ഓണേഴ്സ്) ഫിനാന്‍ഷ്യല്‍ അനലിറ്റിക്സ്, ബിസിഎ (ഓണേഴ്സ്), ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ബിഎസ്സി (ഓണേഴ്സ്) ഫിസിക്സ് (സെമികണ്ടക്ടര്‍), ബിഎസ്സി (ഓണേഴ്സ്) ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ഇതില്‍ ബിഎ (ഓണേഴ്സ്) ഇന്റര്‍നാഷണല്‍ റിലേഷന്‍സ് തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററിലും മറ്റു പ്രോഗ്രാമുകള്‍ പെരിയ കാമ്പസിലുമാണ്.
ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് രജിസ്ട്രേഷന് ഫീസ്. 21, 22 തീയതികളിലായി പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് admissions@cu kerala.ac.in എന്ന ഇ മെയിലില്‍ പരാതികള്‍ അറിയിക്കാം. ജൂലൈ 23ന് പരാതികള്‍ പരിഗണിച്ച് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യഘട്ട പ്രവേശനം 24 മുതല്‍ 26 വരെയും രണ്ടാംഘട്ടം 27നും 28നും മൂന്നാം ഘട്ടം 29 മുതല്‍ 31 വരെയും നടക്കും. 29ന് ക്ലാസുകള്‍ ആരംഭിക്കും. ഹെല്‍പ്പ് ലൈൻ: 0467 2309467.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ തസ്തികാ നിർണയത്തിൽ തസ്തിക നഷ്ടം സംഭവിക്കുന്ന കലാ-കായികാധ്യാപകരെ നിലനിർത്തുന്നതിനായി അധ്യാപക വിദ്യാർഥി അനുപാതം പുനഃക്രമീകരിച്ച് ഉത്തരവിറക്കി.
ഇതു പ്രകാരം അധ്യാപക വിദ്യാർഥി അനുപാതം യുപി വിഭാഗത്തിൽ 1: 30 ആയിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു
National
ന്യൂഡൽഹി: ജുഡീഷറിയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാർശങ്ങളുടെ പേരിൽ വിവാദത്തിലായ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ മാറ്റങ്ങൾ വരുത്തി എൻസിഇആർടി.
ജുഡീഷറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നീക്കം ചെയ്ത പരിഷ്കരിച്ച പതിപ്പിൽ 1947ലെ വിഭജനത്തിൽ കോൺഗ്രസിനെ നേരത്തേ കുറ്റപ്പെടുത്തിയതിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ജാതി, മതം, വംശം, വർഗം, ശാരീരികപരിമിതി, ശാരീരികരൂപം, ലൈംഗികത, ലിംഗഭേദം എന്നീ വിവേചനങ്ങൾക്കുപുറമെ സാമ്പത്തികസ്ഥിതിയുടെ പേരിൽ മോശമായി പെരുമാറുന്നതും വിവേചനമാണെന്ന് പുതുക്കിയ പതിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
പരിഷ്കരിച്ച പാഠപുസ്തത്തിൽ 1947ലെ വിഭജനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസും വ്യാപകമായി എതിർത്തിരുന്നുവെന്നും അതു സ്വീകരിക്കുന്നതു മാത്രമാണോ മുന്നോട്ടുപോകാനുള്ള ഏക പോംവഴി എന്നത് ഇപ്പോഴും സംവാദവിഷയമാണെന്നുമാണ് പരാമർശമുള്ളത്. മുന്‍പുണ്ടായിരുന്ന ഹിറ്റ്ലർ പരാമർശങ്ങൾ നീക്കം ചെയ്ത പുതിയ പുസ്തകം വി.ഡി. സവർക്കറുടെ പേര് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റങ്ങൾ നിർദേശിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠൻ ബില്ല് സംബന്ധിച്ച സംയുക്ത പാർലമെന്ററി സമിതി റിപ്പോർട്ട് വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ സമർപ്പിച്ചേക്കും.
നിലവിലുള്ള യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യുക്കേഷൻ, നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യുക്കേഷൻ എന്നിവയ്ക്കുപകരം ഉന്നതവിദ്യാഭ്യാസ മേഖലയിലാകെ ഒരൊറ്റ നിയന്ത്രണ സംവിധാനം (സിംഗിൾ റഗുലേറ്റർ) കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ബില്ല് കഴിഞ്ഞ വർഷം ഡിസംബറിലാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.
എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ജെപിസിക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു. ബിജെപി എംപി ദഗ്ഗുബതി പുരന്ദേശ്വരി അധ്യക്ഷയായ 31 അംഗ പാർലമെന്ററി സമിതി ഈമാസം 17ന് ചേരുന്ന യോഗത്തിൽ ഈ കരട് റിപ്പോർട്ട് അംഗീകരിക്കുമെന്നാണ് സൂചന.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുമെന്ന് പ്രതിപക്ഷം
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ തകർക്കുന്നതും കേന്ദ്രീകരണത്തിന് വഴിതുറക്കുന്നതുമാണ് പുതിയ ബില്ലിലെ പല വ്യവസ്ഥകളുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞദിവസം ചേർന്ന ജെപിസി യോഗത്തിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങളിലുള്ള കടന്നുകയറ്റം, സർവകലാശാലകൾക്കു ഫണ്ട് അനുവദിക്കുന്നതിനുള്ള കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
നിലവിലെ സംവിധാനത്തിൽനിന്നു വിഭിന്നമായി പുതിയ കമ്മീഷന് സർവകലാശാലകൾക്കു നേരിട്ട് ഫണ്ട് അനുവദിക്കാനുള്ള അധികാരമുണ്ടായിരിക്കില്ല. ഫണ്ടിംഗ് സംബന്ധിച്ച തീരുമാനങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇതടക്കമുള്ള വിഷയം ജെപിസിയിലെ പ്രതിപക്ഷ എംപിമാർ ഉന്നയിച്ചിരുന്നു.
കൂടാതെ രാജ്യത്തു പ്രവർത്തിക്കുന്ന വിദേശ സർവകലാശാലകളുടെ ഫീസ് ഘടനയിലെ സുതാര്യത ഉറപ്പാക്കാനും ഗുണനിലവാരം നിലനിർത്താനും പ്രത്യേക സംവിധാനം വേണമെന്നും സമിതിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ നിലവിലുള്ള നിരവധി സമിതികളുടെ പ്രവർത്തനങ്ങളിലെ ആവർത്തനങ്ങളും തടസങ്ങളും ഒഴിവാക്കാനാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്രസർക്കാർ വാദം.
District News
പാലാ: ആര്‍ഡിഒയായി പാലാ സ്വദേശി ഷാഹിന രാമകൃഷണന് ചുമതലയേറ്റു. ആലപ്പുഴ ഡെപ്യൂട്ടി കളക്ടറായിരുന്ന ഷാഹിന ഇന്നലെയാണ് സ്ഥാനമേറ്റത്. പാലായിലെ 86-ാമത് ആര്‍ഡിഒ യണ്.
1996ല്‍ മീനച്ചില്‍ താലൂക്ക് ഓഫീസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയിൽ പ്രവേശിച്ച ഷാഹിന പാലാ ആര്‍ഡിഒ ഓഫീസില്‍ സീനിയര്‍ സൂപ്രണ്ട്, കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. റിട്ട. ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ആണ്ടൂര്‍ കുരുവിനാല്‍ ഷാരോമ വീട്ടില്‍ രാജീവ് നായരുടെ ഭാര്യയാണ്. ധന്‍ബാദ് ഐഐടിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായ ദേവു, കോയമ്പത്തൂരില്‍ ഉദ്യോഗസ്ഥനായ നന്ദു എന്നിവരാണ് മക്കള്‍.
Kerala
പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പറും ഡിവൈഎഫ്ഐ നേതാവുമായ സി. സുജിത്തിനെതിരെയാണ് പോലീസ് കേസെടുത്തത്.
ശ്രീകൃഷ്ണപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ജോലി വാഗ്ദാനം ചെയ്ത് പലപ്പോഴായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായി ശ്രീകൃഷ്ണപുരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Kerala
തിരുവനന്തപുരം: യുവാവിന് സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. കരമന, നെടുങ്കാട് സ്വദേശിനിയായ ബി.വി അർച്ചന (25) ആണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് താൻ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറയുന്നു.യുവാവിന് അതേ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി ജോലി വാഗ്ദാനം ചെയ്തു.
യുവാവിന്റെ പിതാവിന്റെ പക്കൽ നിന്നും പല ദിവസങ്ങളിലായി ഗൂഗിൾ പേ വഴി 63,380 രൂപയാണ് പ്രതി തട്ടിയെടുത്തത്. ജോലി ലഭിക്കില്ലെന്ന് മനസിലയതോടെ യുവാവ് പരാതി നൽകി. പിന്നാലെ മെഡിക്കൽ കോളജ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
CAREER DEEPIKA
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സർക്കിൾ ബേസ്ഡ് ഓഫീസറുടെ 2,273 ഒഴിവ്. ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിവിധ സർക്കിളുകൾക്കു കീഴിലായി ജോലിപരിചയം ഉള്ളവർക്കാണ് അവസരം. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന തിരുവനന്തപുരം സർക്കിളിൽ 79 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സർക്കിളിലെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം മെഡിക്കൽ, എൻജിനിയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജണൽ റൂറൽ ബാങ്കുകളിൽ ഓഫീസർ ആയി 2 വർഷം പരിചയം വേണം.
ഭാഷാജ്ഞാനം: അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശികഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) വേണം. പ്രായം: 2025 ഡിസംബർ 31ന് 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും (പട്ടികവിഭാഗം-15. ഒബിസി-13) വർഷം ഇളവ് വിമുക്തഭടന്മാർക്കും ഇളവുണ്ട്.
ശമ്പളം: 48,480-85,920. തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിംഗ്, ഇന്റർവ്യൂ, ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുണ്ടാകും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) പഠിച്ചതായി രേഖ ഹാജരാക്കുന്നവർക്കു ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് ബാധകമല്ല.
ഓൺലൈൻ ടെസ്റ്റ് മാർച്ചിൽ നടത്തും. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.
വിശദവിവരങ്ങൾക്ക്: www.sbi.bank.in
CAREER DEEPIKA
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 64 ഒഴിവ്. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാകാം. ഒരുവർഷ പരിശീലനം, തുടർന്നു റെഗുലർ നിയമനം. ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഷിപ്യാർഡ് ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 64 ഒഴിവ്. മുംബൈ, കൊൽക്കത്ത, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലും നിയമനമുണ്ടാ കാം. ഒരു വർഷ പരിശീലനം, തുടർന്നു റെഗുലർ നിയമനം. ഫെബ്രുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിഭാഗങ്ങളും യോഗ്യതയും:
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, നേവൽ ആർക്കിടെക്ചർ, സിവിൽ, സേഫ്റ്റി: ബന്ധപ്പെട്ട വിഭാഗങ്ങളിൽ എൻജിനിയറിംഗ് ബിരുദം.
ഫിനാൻസ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ/ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ ഫൈനൽ പരീക്ഷാ ജയം.
എച്ച്ആർ: എംബിഎ എച്ച്ആർ അല്ലെങ്കിൽ എച്ച്ആർ സ്പെഷലൈസേഷനോടെയുള്ള ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ എംഎസ്ഡബ്ല്യു (പഴ്സണൽ മാനേജ്മെന്റ്/ലേബർ വെൽഫെയർ ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് സ്പെഷലൈസേഷനോടെ) അല്ലെങ്കിൽ പഴ്സണൽ മാനേജ്മെന്റിൽ പിജി.
പ്രായപരിധി: 27. ശമ്പളം: പരിശീലന സമയത്ത് 50,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. തുടർന്ന് 40,000-1,40,000 രൂപ ശമ്പളത്തോടെ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിയമനം.
ഫീസ്: 1000 ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് ഫീസില്ല. തെരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, റൈറ്റിംഗ് സ്കിൽസ്, ഇന്റർവ്യൂ എന്നിവ മുഖേന.
www.cochinshipyard.in
CAREER DEEPIKA
ആസാം റൈഫിൾസിൽ 95 സ്പോർട്സ് ക്വോട്ട ഒഴിവിൽ കായികതാരങ്ങൾക്കായി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു. റൈഫിൾമാൻ/റൈഫിൾവുമൺ (ജനറൽ ഡ്യൂട്ടി) തസ്തികയിൽ പുരുഷന്മാർക്കു 45 ഒഴിവും സ്ത്രീകൾക്ക് 50 ഒഴിവുമുണ്ട്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 9.
നാഗാലാൻഡിലെ സുഖോവി, ദിമാപുർ എന്നിവിടങ്ങളിലെ ആസാം റൈഫിൾസ് ട്രെയിനിംഗ് സെന്ററുകളിലാണു റിക്രൂട്ട്മെന്റ് റാലി. തീയതി പിന്നീട് അറിയിക്കും. പ്രായം: ജനറൽ/ഒബിസി വിഭാഗക്കാർക്ക്: 2023 ഓഗസ്റ്റ്1ന് 18-28. അർഹർക്ക് ഇളവ് ചട്ടപ്രകാരം.
വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷൻ. ശാരീരികയോഗ്യത: പുരുഷൻ-ഉയരം: 170 സെമീ, നെഞ്ചളവ്: 80-85 സെമീ (എസ്ടി: ഉയരം 162.5 സെമീ, നെഞ്ചളവ്: 76-81 സെമീ), സ്ത്രീ-ഉയരം: 157 സെമീ (എസ്ടി: ഉയരം 150 സെമീ).
കായിക ഇനങ്ങൾ: ഫുട്ബോൾ, അത്ലറ്റിക്സ്, റോയിംഗ്, പെഞ്ചാക് സിലാട്ട്, ക്രോസ് കൺട്രി, ആർച്ചെറി, ബോക്സിംഗ്, സെപക്താക്രോ, ബാഡ്മിന്റൺ, ഷൂട്ടിംഗ്, ഫെൻസിംഗ്, കരാട്ടെ, ജൂഡോ, വുഷു, പോളോ.
അപേക്ഷാഫീസ്: ജനറൽ, ഒബിസി വിഭാഗക്കാർക്ക് 100 രൂപ. എസ്സി/എസ്ടി/വനിതകൾക്കു ഫീസില്ല. ഓൺലൈനായാണ് അടയ്ക്കേണ്ടത്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
www.assamrifles.gov.in
CAREER DEEPIKA
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ വർക്ക്മെൻ കേഡറിലെ 210 ഒഴിവിൽ വിജ്ഞാപനമായി. സ്ഥിര നിയമനം. ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ട്രേഡുകൾ, യോഗ്യത:
വൈൽഡർ കം ഫിറ്റർ (വെൽഡർ, വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക്, ഷീറ്റ് മെറ്റൽ വർക്കർ, ഫിറ്റർ, പ്ലംബർ, മെക്കാനിക് മോട്ടർ വെഹിക്കിൾ, മെക്കാനിക് ഡീസൽ): പത്താംക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും.
മെഷിനിസ്റ്റ്: പത്താം ക്ലാസ് ജയം, മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും.
ഫിറ്റർ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്): പത്താംക്ലാസ് ജയം, ഇലക്ട്രീഷൻ/ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐടിഐയും നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും.
ക്രെയിൻ ഓപ്പറേറ്റർ (ഇലക്ട്രിക്കൽ): പത്താംക്ലാസ് ജയം, ഇലക്ട്രീഷൻ/ ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും.
ഇൻസ്ട്രുമെന്റ് മെക്കാനിക്: പത്താം ക്ലാസ് ജയം, ഇൻസ്ട്രുമെന്റ് മെക്കാനിക് ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും.
ഷിപ്റൈറ്റ് വുഡ്: പത്താം ക്ലാസ് ജയം, ഷിപ്റൈറ്റ് വുഡ് (കാർപെന്റർ) ട്രേഡിൽ ഐടിഐയും നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും.
പെയിന്റർ: പത്താം ക്ലാസ് ജയം, പെയിന്റർ (മറൈൻ/ ജനറൽ)/ ഫിറ്റർ/ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐടിഐയും നാഷനൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും. അപേക്ഷകർക്ക് 5 വർഷ പരിചയവും വേണം.
പ്രായം: 35 കവിയരുത്. ശമ്പളം: 41,795. ഫീസ്: 700. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: ഒബ്ജെക്ടീവ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.
www.cochinshipyard.in
Kerala
കോട്ടയം: യുകെയില്‍ കെയര്‍ വര്‍ക്കര്‍ ജോലി വാഗ്ദാനം ചെയ്ത് 88ല്‍പ്പരം ഉദ്യോഗാര്‍ഥികളുടെ പക്കല്‍നിന്നും പണം തട്ടിയതായി പരാതി. ഏഴു ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെ ഓരോ വ്യക്തിയില്‍നിന്നും കണ്ണൂര്‍ ആലക്കോട് സ്വദേശിയായ സി.കെ. ജോസഫ് (സൂരജ്) തട്ടിയെടുത്തതെന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു.
കര്‍ണാടകയിലെ മംഗലാപുരത്ത് യുകെ ഇന്‍ റീഗല്‍ അക്കാദമി എന്ന സ്ഥാപനം മുഖേനെയാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. സമൂഹ മാധ്യമങ്ങളില്‍ ‘അഡ്വാന്‍സായി പണം ആവശ്യമില്ലെന്ന്’ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. തുടര്‍ന്ന് ഒരു വിദേശ വനിതയെക്കൊണ്ട് ഇന്റർവ്യൂ നടത്തി വിജയിച്ചതായി അറിയിപ്പ് നല്‍കും. തുടർന്ന് യുകെയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പും ഓഫര്‍ ലെറ്ററും നല്കി. ഇതോടെ ഉദ്യോഗാര്‍ഥികള്‍ പണം കൈമാറി. എന്നാല്‍ ഇത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് പണം തിരികെ ചോദിച്ചപ്പോള്‍ സൂരജ് ഒഴിഞ്ഞുമാറി.
ഉദ്യോഗാര്‍ഥികള്‍ എല്ലാവരും ചേര്‍ന്നു പണം ആവശ്യപ്പെട്ടപ്പോള്‍ മൂന്ന് മാസത്തിനു ശേഷമുള്ള കാലാവധി വച്ച് ചെക്ക് നല്കി. ചെക്ക് ബാങ്കില്‍ നല്കിയപ്പോള് മടങ്ങി. ഇതോടെ സൂരജ് വിദേശത്തേക്ക് കടന്നു. പണം നിക്ഷേപിച്ചിട്ടുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
CAREER DEEPIKA
സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ജനുവരി 22 വരെ അപേക്ഷിക്കാം.
ജൂണിയർ ക്ലാർക്ക്/കാഷ്യർ (92 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി ചീഫ് അക്കൗണ്ടന്റ്/അസിസ്റ്റന്റ് ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ ബ്രാഞ്ച് മാനേജർ (9), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (4), ഡേറ്റ എൻട്രി ഓപ്പറേറ്റർ (3), ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകളിലാണു വിജ്ഞാപനം.
ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടു നിയമനമാണ്.
കാറ്റഗറി നമ്പർ: 35/2025
അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ്/അസിസ്റ്റന്റ് ജനറൽ മാനേജർ/ഡെപ്യൂട്ടി ജനറൽ മാനേജർ/ബ്രാഞ്ച് മാനേജർ
ഒഴിവ്: 9
യോഗ്യത: 50% മാർക്കോടെ ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി & ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം).
അല്ലെങ്കിൽ സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സ് (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) ജയം. അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്സി/എംഎസ്സി (സഹകരണം & ബാങ്കിംഗ്) അല്ലെങ്കിൽ 50% മാർക്കോടെ സഹകരണം ഐച്ഛികമായി ബികോം.
കാറ്റഗറി നമ്പർ: 36/2025
ജൂണിയർ ക്ലാർക്ക്/കാഷ്യർ സൂപ്പർ ഗ്രേഡ് ബാങ്കുകൾ
ഒഴിവ്: 19
കാറ്റഗറി നമ്പർ: 37/2025
ജൂണിയർ ക്ലാർക്ക്/കാഷ്യർ സ്പെഷൽ ഗ്രേഡ്, ക്ലാസ് 1 ബാങ്കുകൾ
ഒഴിവ്: 45
കാറ്റഗറി നമ്പർ: 38/2025
ജൂനിയർ ക്ലാർക്ക്/കാഷ്യർ ക്ലാസ് 2-ക്ലാസ് 7 ബാങ്കുകൾ
ഒഴിവ്: 18
യോഗ്യത: എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സബോഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിംഗ് കോഴ്സും (ജൂണിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) അല്ലെങ്കിൽ സഹകരണം ഐച്ഛിക വിഷയമായ ബികോം.
അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയും (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസി ആൻഡ് ബിഎം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഫോർ കോ ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ എച്ച്ഡിസി അല്ലെങ്കിൽ എച്ച്ഡിസിഎം). അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ് സി (സഹകരണം ആൻഡ് ബാങ്കിംഗ്).
കാസർഗോഡ് ജില്ലക്കാർക്കു സ്വന്തം ജില്ലയിലെ സഹകരണ സംഘം/ബാങ്കുകളിലെ നിയമനത്തിനു കർണാടക സംസ്ഥാന സഹകരണ ഫെഡറേഷൻ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജിഡിസി/ ഡിസിഎം). കേരള സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെഡിസിക്കു തത്തുല്യ യോഗ്യതയാണ്.
മഞ്ചേരി സഹകരണ അർബൻ ബാങ്കിൽ ജൂണിയർ ക്ലാർക്ക് തസ്തികയിലെ 10 ഒഴിവിലേക്കും (കാറ്റഗറി നമ്പർ: 42/2025) ഇപ്പോൾ അപേക്ഷിക്കാം. മലപ്പുറം ജില്ലയിൽ മാത്രമാണു പരീക്ഷാകേന്ദ്രം. ജനുവരി 23 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.
കാറ്റഗറി നമ്പർ: 39/2025
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവ്: 4
യോഗ്യത: കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ഇലക്ട്രോണിക് കമ്യൂണിക്കേഷനിൽ ബിടെക് /എംസിഎ. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ അല്ലെങ്കിൽ തത്തുല്യ തസ്തികയിൽ 3 വർഷ പരിചയം
കാറ്റഗറി നമ്പർ 40/2025
ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവ്: 3
യോഗ്യത: 1. ബിരുദം. 2. കേരള / കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനത്തിലെ ഡേറ്റ എൻട്രി കോഴ്സ് പാസ് സർട്ടിഫിക്കറ്റ്.
3. അംഗീകൃത സ്ഥാപനത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു വർഷം ജോലി പരിചയം.
കാറ്റഗറി നമ്പർ: 41/2025
ടൈപ്പിസ്റ്റ്
ഒഴിവ്: 1
യോഗ്യത: 1. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. 2. കെജിടിഇ ഇംഗ്ലീഷ് ആൻഡ് മലയാളം ടൈപ്പ്റൈറ്റിംഗ് ലോവർ.
ശ്രദ്ധിക്കുക...
ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കു മുമ്പ് യോഗ്യത നേടിയിരിക്കണം. പ്രായം: 01.01.2025 ൽ 18 തികയണം. 40 കവിയരുത്.
പട്ടികവിഭാഗത്തിന് 5 വർഷവും മറ്റു പിന്നാക്കവിഭാഗത്തിനും പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും വിമുക്തഭടൻമാർക്കും 3 വർഷവും ഭിന്നശേഷിക്കാർക്കു 10 വർഷവും വിധവകൾക്ക് 5 വർഷവും ഇളവ്.
പരീക്ഷ: ജൂണിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയ്ക്ക് ഒഎംആർ പരീക്ഷയും ടൈപ്പിസ്റ്റ് തസ്തികയ്ക്ക് എഴുത്തുപരീക്ഷയും മറ്റുള്ള തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷയും ആയിരിക്കും.
ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ. ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് അപേക്ഷിക്കുന്നവർ 50 രൂപ വീതം അധികം അടയ്ക്കണം. ഓൺലൈനായി ഫീസ് അടയ്ക്കണം.
ഓൺലൈൻ അപേക്ഷ: www.cseb. kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്.
ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയശേഷം അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കുക.
വിശദവിവരങ്ങൾ www.keralacseb. kerala.gov. in എന്ന വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
ബാങ്ക്/സംഘം തിരിച്ചുള്ള ഒഴിവുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
www.cseb. kerala.gov.in
CAREER DEEPIKA
കൊച്ചിൻ ഷിപ്യാഡിൽ വർക്ക്മെൻ കേഡറിൽ 132 ഒഴിവ്. സ്ഥിര നിയമനം. ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, വിഭാഗം, യോഗ്യത: സീനിയർ ഷിപ് ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ): 60% മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സസ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇൻസ്ട്രമെന്റേഷൻ എൻജിനിയറിംഗിൽ 3 വർഷ ഡിപ്ലോമ, 2 വർഷ പരിചയം.
ജൂണിയർ ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, ഇൻസ്ട്രമെന്റേഷൻ): 60% മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/സിവിൽ/ ഇൻസ്ട്രമെന്റേഷൻ എൻജിനിയറിംഗിൽ 3 വർഷ ഡിപ്ലോമ, 4 വർഷ പരിചയം.
ലബോറട്ടറി അസിസ്റ്റന്റ് (മെക്കാനിക്കൽ): 60% മാർക്കോടെ മെക്കാനിക്കൽ/മെറ്റലർജിക്കൽ എൻജിനിയറിംഗിൽ 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ 4 എൻഡിടി മെത്തേഡുകളിൽ പിസിഎൻ/ഐഎസ്എൻടി/എഎസ്എൻടി ലെവൽ II യോഗ്യത; 4 വർഷ പരിചയം.
ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കൽ): 60% മാർക്കോടെ ബിഎസ്സി കെമിസ്ട്രി, 4 വർഷ പരിചയം. സ്റ്റോർ കീപ്പർ: ബിരുദം, പിജി ഡിപ്ലോമ ഇൻ മെറ്റീരിയൽസ് മാനേജ്മെന്റ് അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ; 4 വർഷ പരിചയം.
അസിസ്റ്റന്റ്: 60% മാർക്കോടെ ആർട്സ് (ഫൈൻ ആർട്സ്/പെർഫോമിംഗ് ആർട്സ് ഒഴികെ)/സയൻസ്/കൊമേഴ്സ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം; 4 വർഷ പരിചയം.
പ്രായം: 35 കവിയരുത്. ശമ്പളം: അസിസ്റ്റന്റ് തസ്തികയിൽ 22,500-73,750; മറ്റു തസ്തികകളിൽ 23,500-77,000. ഫീസ്: 700 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് ഫീസില്ല.
തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തു പരീക്ഷ, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.
www.cochinshipyard.in
CAREER DEEPIKA
കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ വിവിധ യൂണിറ്റുകളിൽ വിവിധ തസ്തികകളിലായി 79 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ജനുവരി 7 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായം, ശമ്പളം: റിസപ്ഷനിസ്റ്റ്: പ്ലസ് ടു ജയം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക്ക് കീപ്പിംഗിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/തത്തുല്യം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം; 18-36; 22,200.
വെയ്റ്റർ: പത്താം ക്ലാസ്/തത്തുല്യം, റെസ്റ്ററന്റ് ആൻഡ് കൗണ്ടർ സർവീസിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം: 18-36; 22,200. അസിസ്റ്റന്റ് കുക്ക്: പത്താം ക്ലാസ്/ തത്തുല്യം, ഫുഡ് പ്രൊഡക്ഷൻ/കുക്കറിയിൽ സർട്ടിഫിക്കറ്റ്/തത്തുല്യം; 18-36; 22,200.
കൺസൾട്ടന്റ് റിസപ്ഷനിസ്റ്റ്: പ്ലസ് ടു ജയം/തത്തുല്യം, ഹോട്ടൽ റിസപ്ഷൻ ആൻഡ് ബുക്ക് കീപ്പിംഗിങ്ങിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/ തത്തുല്യം, ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രാവീണ്യം; 18-36; 22,200.
കൺസൾട്ടന്റ് അസിസ്റ്റന്റ് കുക്ക്: പത്താം ക്ലാസ്/ തത്തുല്യം, ഫുഡ് പ്രൊഡക്ഷൻ/ കുക്കറിയിൽ സർട്ടിഫിക്കറ്റ്/തത്തുല്യം, 18-36; 22,200. കൺസൾട്ടന്റ് ഹൗസ്കീപ്പർ: പ്ലസ് ടു ജയം/ തത്തുല്യം, ഹൗസ്കീപ്പിംഗ്/ അക്കൊമഡേഷൻ ഓപ്പറേഷനിൽ സർട്ടിഫിക്കറ്റ്/ തത്തുല്യം അല്ലെങ്കിൽ ബിഎസ്സി ഹോം സയൻസ്; 18-36; 22,200.
കൺസൾട്ടന്റ് ഷെഫ്: ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിംഗ് ടെക്നോളജിയിൽ 3 വർഷ ഡിപ്ലോമ/ബിരുദം, 3 വർഷ പരിചയം; 60,000. ഫീസ്: 200 രൂപ.
Managing Director, KTDC Ltd എന്ന പേരിൽ തിരുവനന്തപുരത്തു മാറാവുന്ന ഡിഡി യായി അടയ്ക്കണം.
www.ktdc.com
CAREER DEEPIKA
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനു കീഴിൽ തമിഴ്നാട് മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്സിൽ 100 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ജനുവരി 10, 11 തീയതികളിൽ.
വിഭാഗങ്ങളും യോഗ്യതയും:
ഗ്രാജ്വേറ്റ് അപ്രന്റിസ്
മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, ഇൻസ്ട്രമെന്റേഷൻ, കെമിക്കൽ, കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്.
നോൺ എൻജിനിയറിംഗ്: ബിഎ/ബിഎസ്സി/ബികോം. സ്റ്റൈപൻഡ്: 9000.
ടെക്നീഷൻ അപ്രന്റിസ്
മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സിവിൽ, കെമിക്കൽ എൻജിനിയറിംഗ്: ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ.
സ്റ്റൈപൻഡ്: 8000. 2021-2025 വർഷങ്ങളിൽ യോഗ്യത നേടിയവർക്കാണ് അവസരം.
www.iprc.gov.in
CAREER DEEPIKA
കേരള ഹൈക്കോടതിയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ 28 ഒഴിവ്. കരാർ നിയമനം. ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, റിക്രൂട്ട്മെന്റ് നമ്പർ, യോഗ്യത, ശമ്പളം:
ടെക്നിക്കൽ അസിസ്റ്റന്റ്-16, (23/2025); ഐടി/കംപ്യൂട്ടർ സംയൻസ്/കംപ്യൂട്ടർ ഹാർഡ്വേർ എൻജിനിയറിംഗ്/ഇലക്ട്രോണിക്സിൽ ഗവൺമെന്റ് അംഗീകൃത 3 വർഷ ഡിപ്ലോമ; 30,000.
ഡേറ്റ എൻട്രി ഓപ്പറേറ്റർ-12, (24/2025); കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ഹാർഡ്വേർ/ ഇലക്ട്രോണിക്സിൽ 3 വർഷ ഡിപ്ലോമ; 22,240. പ്രായം: 1984 ജനുവരി 2നും 2007 ജനുവരി 1നും ഇടയിൽ ജനിച്ചവരാകണം.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഒബ്ജക്ടീവ് ടെസ്റ്റ്, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ മുഖേന. ഫീസ്: 600. സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചെലാൻ ഉപയോഗിച്ചോ ഓൺലൈനായോ ഫീസടയ്ക്കാം.
www.hckrecruitment.keralacourts.in
Kerala
തിരുവനന്തപുരം: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയിൽ നിന്ന് പുറത്താക്കി. മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് പത്മരാജനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്.
സ്കൂൾ മാനേജ്മെന്റിന് ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. പത്തു വയസുകാരിയെ സ്കൂളിൽവെച്ച് പീഡിപ്പിച്ച കേസിൽ രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷവും തടവുശിക്ഷയും ഇയാൾ അനുഭവിക്കണം.
തലശേരി അതിവേഗ കോടതിയാണ് കെ. പത്മരാജനെതിരെ ശിക്ഷ വിധിച്ചത്. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണസംഘവും നടത്തിയ കേസിലാണ് അഞ്ചുവർഷം കഴിയുമ്പോൾ ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളും കേസിനു ബലം നൽകി.